കോഴിക്കോട് : മലബാറിന്റെ ഐ.ടി ഹബ്ബായി മാറിയ കോഴിക്കോട് രാമനാട്ടുകരയിലെ കിൻഫ്ര അഡ്വാൻസ്ഡ് ടെക്‌നോളജി പാർക്ക് ജനുവരിയോടെ പൂർണതോതിൽ പ്രവർത്തന സജ്ജമാകും. ഐടി, ഐ.ടി അനുബന്ധ വ്യവസായങ്ങൾക്ക് മാത്രമായി കിൻഫ്ര ഒരുക്കുന്ന പാർക്കിന്റെ അവസാന മിനുക്കുപണി പുരോഗമിക്കുകയാണ്.
1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ അഞ്ചു നില കെട്ടിടം നേരത്തെ പൂർത്തിയായിരുന്നു. കെട്ടിടത്തിന്റെ മുകൾ നില പൂർണമായും പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഒരുക്കുന്നത്. സംരംഭകർക്ക് ചുരുങ്ങിയ ചെലവിൽ പദ്ധതി ആരംഭിക്കാം.
ഗവ. സൈബർ പാർക്കിനും, യു.എൽ സൈബർ പാർക്കിനും ശേഷം കോഴിക്കോട് ഏറ്റവും വിശാലമായ ഐ.ടി ഓഫീസ് ഇടം ഒരുക്കുന്ന പാർക്കാണിത്. റോഡ്, റെയിൽ, വിമാന മാർഗം വേഗത്തിൽ എത്തിച്ചേരാവുന്ന രാമനാട്ടുകര ടെക്‌നോളജി പാർക്ക് മലബാറിന്റെ ഐ.ടി മുന്നേറ്റത്തിന് ആക്കം കൂട്ടും. തുടക്കത്തിൽ 700 പേർക്ക് നേരിട്ടും കൂടുതൽ പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങളാണ് പാർക്കിൽ തുറന്നിടുന്നത്. രാമനാട്ടുകര പൂവന്നൂർ പള്ളിക്കു സമീപം കിൻഫ്രയുടെ 77.76 ഏക്കറിലാണ് അഡ്വാൻസ് ടെക്‌നോളജി പാർക്കിന്റെ ആദ്യഘട്ട കെട്ടിടം പൂർത്തിയായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |