നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നിർമ്മാണം പൂർത്തിയാക്കിയ ആദ്യജലവൈദ്യുത പദ്ധതിയായ കോഴിക്കോട് അരിപ്പാറ ഇരുവഴിഞ്ഞിപ്പുഴ ജലവൈദ്യുത നിലയം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. 4.5 മെഗാവാട്ടാണ് ജലവൈദ്യുത നിലയത്തിന്റെ സ്ഥാപിതശേഷി. വർഷത്തിൽ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും. സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഒഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവായിരിക്കും.
പുഴയുടെ കുറുകെ 32 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ള ചെക്ക് ഡാം (തടയണ) കെട്ടി അവിടനിന്ന് വെള്ളം ഒരു ഇൻടേക്ക് പൂളിലേയ്ക്ക് വഴി തിരിച്ചു വിടുന്നു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, രാഹുൽ ഗാന്ധി എം.പി, ലിന്റോ ജോസഫ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. ഓൺലൈൻ ഒഫ്‌ലൈൻ ഹൈബ്രിഡ് പ്ലാറ്റ്‌ഫോമിലാണ് പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |