കോഴിക്കോട്: ശമ്പളപരിഷ്‌കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണം. 11 ബസുകൾ മാത്രം സർവീസ് നടത്തി. കെ.എസ്.ആർ.ടി.സി പണിമുടക്ക് മലയോര ജീവിതത്തെ സാരമായി ബാധിച്ചു. അതെസമയം കർണാടക ബസുകൾ ഇന്നലേയും പതിവുപോലെ നിരത്തിലിറങ്ങി. ആദ്യദിവസം സി.ഐ.ടി.യു, ബി.എം.എസ്, ഐ.എൻ.ടി.യു.സി സംഘടനകൾ സംയുക്തമായിരുന്നു സമയം. ഇന്നലെ ഐ.എൻ.ടി.യു.സി മാത്രമാണ് പണിമുടക്കിയത്. എന്നാൽ ബസുകൾ നിരത്തിലിറങ്ങിയില്ല. കോഴിക്കോട് യൂണിറ്റിൽ നിന്ന് നാല്, തിരുവമ്പാടി- ഒന്ന്, താമരശ്ശേരി- രണ്ട്, തൊട്ടിൽപ്പാലം- രണ്ട്, വടകര-രണ്ട് ഇങ്ങനെയാണ് സർവീസ് നടത്തിയത്.
ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, തടഞ്ഞുവെച്ച പ്രമോഷനുകൾ അനുവദിക്കുക, സർവീസുകൾ പൂർണമായും ഓപ്പറേറ്റ് ചെയ്യുക, യാത്രാക്ലേശം പരിഹരിക്കുക, ആശ്രിത നിയമനം നടപ്പിലാക്കുക, 12 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുക, കോഴിക്കോട് ബസ് ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |