ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ കൊപ്പര ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
ഒന്നാംപ്രതി മണത്തല പരപ്പിൽതാഴം പള്ളിപ്പറമ്പിൽ അനീഷിന്റ വീട്ടിലെത്തിയാണ് ആദ്യം തെളിവെടുത്തത്. പിന്നീട് ഇന്നലെ വൈകീട്ട് 4.15 ഓടെ പ്രതികളുമായി സംഭവസ്ഥലത്തെത്തി. കൃത്യം നടത്തിയ വിവരങ്ങൾ പ്രതികൾ പൊലീസിനോട് വിവരിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് നടത്താതെ പൊലീസ് മടങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതികളെ വെള്ളിയാഴ്ച്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ബിജുവിനെ കൊലപ്പെടുത്തിയത്. മെഡിക്കൽ കോളേജ് സി.ഐ സി.ജോസ്, ചാവക്കാട് എസ്.ഐ ഒ.പി അനിൽകുമാർ, എ.എസ്.ഐമാരായ സജിത്ത് കുമാർ, ബിന്ദുരാജ്, ബാബു, വനിത സി.പി.ഒ സുമി, സി.പി.ഒമാരായ രാജേഷ്, ശരത്ത്, ആശിഷ്, എ.സി.പി ഒ.പ്രജീഷ്, താജി എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |