പാലക്കാട്: ഇന്ധന നികുതി വിഷയത്തിൽ മുഖം നഷ്ടപ്പെട്ട സംസ്ഥാന സർക്കാർ പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആരോപിച്ചു. പാലക്കാട് എം.പിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. നികുതി ഭീകരത അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകാതെ എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപെടാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുന്നിൽ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോബി ജോൺ ആദ്ധ്യക്ഷത വഹിച്ചു. ജോയ് കാക്കനാടൻ, കെ. ശിവരാജേഷ്, എൻ.വി. സാബു, വി.എ. ബെന്നി, ടി.കെ. വത്സലൻ, എൻ.പി. ചാക്കോ, പി.കെ. മാധവ വാര്യർ, പ്രജീഷ് പ്ലാക്കൽ, വിമൽരാജ്, സുന്ദർരാജ്, കെ.ടി.യു.സി ജില്ലാ സെക്രട്ടറി മണികണ്ഠൻ, ജോഷി പാള്ളി നീരായ്ക്കൽ, ടി. കെ. സുബ്രഹ്മണ്യൻ, ചോലയിൽ വേലായുധൻ, രാജൻ വർഗീസ്, വനിത കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീബ ലിന്റോ, സിനോജ്, സജി, ബാബുരാജ്, പ്രേമൻ, സെബി വടക്കൻ, സതീഷ് പുതുശേരി, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പി. ശശീന്ദ്രൻ, ജയകൃഷ്ണൻ കോട്ടായി, സലിം കണ്ണാടി, ലിന്റോ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |