കൊച്ചി: മൂന്നു വർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം ചിൽഡ്രൻസ് പാർക്ക് ഒടുവിൽ തുറക്കുന്നു. ശിശുദിനമായ 14 ന് രാവിലെ കളക്ടർ ജാഫർ മാലിക്കും കുട്ടികളും ചേർന്ന് പാർക്ക് തുറക്കും. 2018 ജൂണിലാണ് നവീകരണ പ്രവർത്തനങ്ങൾക്കായി പാർക്ക് അടച്ചത്. ഒരു വർഷത്തിനകം തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രളയം, കൊവിഡ് വ്യാപനം തുടങ്ങിയവ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. ശിശുക്ഷേമസമിതിയുടെ കീഴിലുള്ള പാർക്കിന്റെ നവീകരണത്തിനായി നാലു കോടി രൂപയാണ് ചെലവഴിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനായിരുന്നു (കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിംഗ് ലിമിറ്റഡ്) നിർമ്മാണച്ചുമതല. കളിക്കോപ്പുകളെല്ലാം മാറ്റി സ്ഥാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉല്ലാസത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |