കൊച്ചി: ശബരിമല കാനനപാത ഭക്തർക്ക് ഉടൻ തുറന്നുനൽകണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഭക്തരുടെ താത്പര്യത്തിന് വിഘാതമായാണ് സർക്കാരും ബോർഡും പ്രവർത്തിക്കുന്നതെങ്കിൽ ആയിരക്കണക്കിന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആചാരസംരക്ഷണാർത്ഥം കാനനപാത വെട്ടിത്തെളിച്ച് വൃത്തിയാക്കി ശബരിമല തീർത്ഥാടനം നടത്തും. പേരുർതോട്, ഇരുമ്പൂന്നിക്കര, അരശുമുടി, കാളകെട്ടി, അഴുത വഴിയുള്ള കാനനപാത സ്ഥിരമായി അടച്ചിടുക എന്ന ഗൂഢലക്ഷ്യവും സർക്കാരിനും ബോർഡിനും ഉള്ളതായി സംശയിക്കണം. ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി , ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |