അമ്പലപ്പുഴ: പുറക്കാട്, തകഴി, കരുമാടി ഭാഗങ്ങളിൽ ആയിരക്കണക്കിന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടും പരിശോധനാഫലം വൈകുന്നു. ദിനംപ്രതി താറാവുകൾ പെടച്ചുവീണ് ചാവുകയാണ്. ഇവയുടെ സാമ്പിൾ പരിശോധനയ്ക്കായി തിരുവല്ല മഞ്ചാടി പക്ഷി രോഗനിർണയ കേന്ദ്രത്തിലേക്ക് അയച്ചെങ്കിലും ഫലം ആഴ്ചകളായി വൈകുകയാണ്.
പതിനാലായിരത്തോളം താറാവുകളാണ് ഇവിടെ മാത്രം ചത്തത്.
ചികിത്സാ ചെലവുൾപ്പെടെ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് കർഷകർക്കുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലും തകഴി മൃഗാശുപത്രിയിൽ സ്ഥിരം മൃഗ ഡോക്ടറില്ലാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. പക്ഷിമൃഗാദികളെയും കൊണ്ട് ആശുപത്രിയിൽ ചെല്ലുമ്പോൾ ഡോക്ടർ ട്രെയിനിംഗിന് പോയെന്നാണ് മൃഗാശുപത്രി ജീവനക്കാർ പറയുന്നത്.
തകഴി മൃഗാശുപത്രിയിൽ ഡോക്ടറില്ലാത്തതിനെ തുടർന്ന് എടത്വായിലെ വെറ്ററിനറി ഡോക്ടർക്കായിരുന്നു താത്കാലിക ചുമതല. രണ്ടാഴ്ച മുമ്പ് ഡോ. ജയരാജ് ചാർജെടുത്തെങ്കിലും ഇദ്ദേഹത്തിന് ജില്ലാതലത്തിൽ പുതുതായി വരുന്ന ഡോക്ടർമാർക്ക് ട്രെയിനിംഗ് നൽകുന്ന ജോലികൂടിയുണ്ട്. ഇതിനാൽ സ്ഥിരമായി ഡോക്ടറെ കിട്ടുന്നില്ലെന്ന പരാതി ശക്തമാണ്.
""
പക്ഷിപ്പനി സ്ഥിരീകരിച്ചാൽ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാലാണ് പരിശോധനാ ഫലം പുറത്തുവിടാതെ വൈകിപ്പിക്കുന്നത്.
താറാവ് കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |