റാന്നി : പെരുന്തേനരുവിയിലെ വഴികളിൽ കാട്ടുമൃഗങ്ങൾ താവളമാക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. രാത്രികാലങ്ങളിൽ കാട്ടാനയും കാട്ടുപോത്തും മയിലുകളും മാനുകളും ഉൾപ്പടെ നിരവധി വന്യജീവികളെ കുടമുരുട്ടി വഴി പെരുന്തേനരുവിക്കുള്ള യാത്രയിൽ കാണാൻ കഴിയും.
സഞ്ചാരികൾക്ക് വന്യജീവികളെ കാണുന്നത് കൗതുകമെങ്കിലും പ്രദേശവാസികൾക്കിത് ഭീഷണിയാണ്. കൃഷിയിടങ്ങളിൽ കാട്ടാനയുടെ രൂക്ഷ ആക്രമണങ്ങൾ നടന്ന പ്രദേശമാണ് കുടമുരുട്ടിയും കൊച്ചുകുളവും, ചണ്ണയും കുരുമ്പൻമൂഴിയുമൊക്കെ. കാട്ടുപന്നികൾ കിഴങ്ങു വർഗങ്ങൾ നശിപ്പിക്കുമ്പോൾ കാട്ടാനയും, കാട്ടുപോത്തും വാഴയും, തെങ്ങും, റബ്ബറും ഉൾപ്പടെ മറ്റു കൃഷികളും നശിപ്പിക്കുന്നു. കുറച്ചു കാലങ്ങളായി പ്രദേശത്തു ആനയുടെ ശല്യം കുറവാണ്. പ്ലാവുകളിൽ ചക്ക വിളഞ്ഞു തുടങ്ങുമ്പോൾ ആണ് ആനയിറങ്ങുന്നത്. ജനവാസ മേഖലയിലേക്ക് ആന ഉൾപ്പെടെ വന്യജീവികൾ കടക്കാതിരിക്കാൻ സൗരോർജ വേലി സ്ഥാപിക്കാനുള്ള പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |