പയ്യന്നൂർ : സംസ്ഥാനത്ത് തെരുവ് വിളക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈദ്യുതി നഷ്ടവും അതിന്റെ പ്രത്യാഘാതവും സംബന്ധിച്ച് യു.പി സ്കൂൾ വിദ്യാർത്ഥികളായ കെ.ആദിഷും എം.അമലും അവതരിപ്പിച്ച പഠനറിപ്പോർട്ട് ദേശീയതലത്തിലേക്ക് .കണ്ണൂർ ജില്ലയിലെ എട്ടിക്കുളം എം.എ.എസ്.എസ്. ജി.എച്ച്.എസ്. എസ്സിലെ ആറാം തരം വിദ്യാർത്ഥികളായ ഇരുവരും അദ്ധ്യാപകനായ കെ.സി. സതീശന്റെ മേൽനോട്ടത്തിലാണ് ഇതുസംബന്ധിച്ച പഠനം പൂർത്തിയാക്കിയത്.
വൈദ്യുതി സെക്ഷൻ ഓഫീസുകൾ സന്ദർശിച്ച് നടത്തിയ വിവരശേഖരണം പ്രകാരം
സംസ്ഥാനത്ത്
25, 17,480 സ്ട്രീറ്റ് ലൈറ്റുകളാണുള്ളത്. കണ്ണൂരിൽ 1,79,820 എണ്ണവും.15 വാട്ട് മുതൽ
30 വാട്ട് വരെയുള്ള ഉള്ള എൽ .ഇ. ഡി ബൈൾബുകളാണ് തെരുവ് വിളിക്കിനായി ഉപയോഗിക്കുന്നത്. ചുരുങ്ങിയത് 15 വാട്ട് പ്രകാരം കണക്കാക്കിയാൽ തന്നെ ഇവ മുഴുവൻ പ്രവർത്തിക്കുവാൻ ഒരു മണിക്കൂറിന് 37,762.21 കിലോ വാട്ട് വൈദ്യുതി വേണം. ഇത് പ്രകാരം ഇത്രയും സ്ട്രീറ്റ് ലൈറ്റുകൾ ഒരു മിനിറ്റ് പ്രവർത്തിക്കാൻ 629. 37 കിലോവാട്ട് വൈദ്യുതി ആവശ്യംവരും .സംസ്ഥാനത്തെ തെരുവ് വിളക്കുകൾ ഒരു മിനിട്ട് ദുരുപയോഗം ചെയ്താൽ നഷ്ടപ്പെടുന്നത് 629.37 കിലോവാട്ട് വൈദ്യുതി നഷ്ടപ്പെടുമെന്നും ഇവർ കണ്ടെത്തി. ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുവാൻ 339.69 കിലോഗ്രാം കൽക്കരിയോ, അല്ലെങ്കിൽ 169.93 ലിറ്റർ ഡീസലോ വേണം. ഒരു യൂണിറ്റ് വൈദ്യുതി സംരക്ഷിക്കുന്നത് രണ്ട് യൂണിറ്റ് ഉല്ലാദിപ്പിക്കുന്നതിന് തുല്യമാണെന്നാണ് കെ.എസ്.ഇ.ബി തന്നെ പ്രചരിപ്പിക്കുന്നത്. .
"സോളാർ സ്ട്രീറ്റ് ലൈറ്റ് കൺട്രോളിങ് സിസ്റ്റം " എന്ന ഉപകരണം വച്ച് ഈ വൈദ്യുതി ദുരുപയോഗം നിയന്ത്രിക്കാമെന്നും ഇരുവരും സമർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |