കാസർകോട്: സേവനത്തിനായി സർക്കാർഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനുള്ള മൊബൈൽ ആപ് എന്റെ ജില്ലയുടെ പ്രചരണത്തിന് മുതിർന്ന ഉദ്യോഗസ്ഥൻമാർ തന്നെ മുൻകൈയെടുക്കുന്നു.ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനായി പുറത്തിറക്കിയ ഈ ആപ്ളക്കേഷൻ ഗുണഭോക്താക്കൾ ഉപയോഗിച്ചുതുടങ്ങിയാൽ ഫയലുകൾ കൃത്യതയോടെ നീങ്ങുമെന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ.
മൊബൈൽ ആപിന് ഓരോ ജില്ലകളിലും നോഡൽ ഓഫീസർമാരെ ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ നോഡൽ ഓഫീസറുടെ ചുമതല സബ്കളക്ടർ ഡി ആർ.മേഘശ്രീക്കാണ്.
ഉദ്യോഗസ്ഥന്റെയോ ഓഫീസിന്റെയോ ഫോൺനമ്പറുകളും ആപ് വഴി ലഭിക്കും. ഫയലുകളുടെ ഏറ്റവും പുതിയ വിവരങ്ങളും ഫയലുകളുടെയും ഓഫീസിന്റെയും ലൊക്കേഷൻ അറിയുന്നതിനും ഇതിൽ സംവിധാനമുണ്ട്. വല്ലേജ് ഓഫീസ് മുതൽ റവന്യു വകുപ്പിന്റെ ഏത് ഓഫീസുകളുമായും ആപിൽ ബന്ധപ്പെടാം. ഇതിന് പുറമെ പൊലീസ് സ്റ്റേഷൻ, മറ്റു സർക്കാർ ഓഫീസുകൾ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായെല്ലാം ആപിനെ ബന്ധപെടുത്തിയിട്ടുണ്ട്.
പ്‌ളേസ്റ്റോറിൽ ലഭ്യം
പ്‌ളേസ്റ്റോറിൽ കയറിയാൽ ഏതൊരാൾക്കും ആൻഡ്രോയ്ഡ് ഫോണലേക്ക് സൗജന്യമായി ആപ് ഡൗൺലോഡ് ചെയ്‌തെടുക്കാം. ആപിന്റെ സേവനം തുടങ്ങിയിട്ട് ഏതാനും ആഴ്ചകൾ ആയെങ്കിലും ജനങ്ങൾക്കിടയലേക്ക് പൂർണ്ണതോതിൽ ഇതിന്റെ സന്ദേശം എത്തിയിട്ടില്ല. ഇതാണ് ആപിന്റെ പ്രചാരണം ഉന്നത ഉദ്യോഗസ്ഥർ തന്നെ ഏറ്റെടുത്തതിന് പിന്നിൽ.
പരാതി നൽകിയാൽ ഉടൻ പരിഹാരം
അപേക്ഷകൾ തടഞ്ഞുവെക്കുന്നതും വൈകിപ്പിക്കുന്നതും പുതിയ ആപിന്റെ ഉപയോഗത്തിലൂടെ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത.ഇതറിയുന്ന ഗുണഭോക്താക്കൾക്ക് ഉടൻ പരാതി നൽകാൻ സാധിക്കും. പരാതി ലഭിച്ചാൽ നോഡൽ ഓഫീസർ അന്വേഷണം നടത്തി ഉടൻ വിവരങ്ങൾ അറിയിക്കും. എന്ത് കൊണ്ട് സേവനം നൽകിയില്ല, അപേക്ഷയന്മേൽ നടപടി എടുക്കാൻ എന്തുകൊണ്ട് വൈകി, അപേക്ഷ ഏത് ലെവലിലാണ് തുടങ്ങിയ വിവരങ്ങൾ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകയേ മതിയാകൂ. മതിയായ കാരണമില്ലാതെ ഒരു അപേക്ഷയും നിരസിക്കാനോ സേവനം നല്കാതിരിക്കാനോ സാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |