തൃശൂർ: ഉദിച്ചയുടനെ അസ്തമിച്ച നക്ഷത്രമാണ് സംവിധായകൻ സച്ചിയെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. സച്ചിയുടെ കവിതാ സമാഹാരം 'ആത്മസംവാദത്തിന്റെ ശിഷ്ടം' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊഫ.എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ ആദ്യപ്രതി ഏറ്റുവാങ്ങി. കവി പി.എൻ ഗോപീകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. യഹിയ വരച്ച സച്ചിയുടെ ഛായാചിത്രം സച്ചിയുടെ പത്‌നി സിജിക്ക് നൽകി. പതിനഞ്ച് വയസ് മുതൽ സച്ചി കുറിച്ചിട്ട കവിതകൾ സൂക്ഷിച്ചുവെച്ച സഹോദരി കെ.ആർ സജിതയാണ് കവിതാസമാഹാരം എഡിറ്റ് ചെയ്തത്. 'അയ്യപ്പനും കോശി'യിൽ അഭിനയിച്ച ബെൻസി, സിജി, കെ.ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.ആർ സജിത സ്വാഗതവും പ്രസാധകൻ അജീഷ് സത്യവിശ്വം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |