കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ റേഡിയേഷൻ നൽകുന്ന സംവിധാനം കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിലവിൽ വന്നു. കണ്ണൂർ സ്വദേശിയായ 40കാരനിലാണ് ആദ്യമായി പരീക്ഷിച്ചത്. കണ്ണൂരിലെ ഒരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുടലിൽ ട്യൂമർ കണ്ടെത്തിയത്. തുടർന്ന് മിംസിലെത്തിയ രോഗിയിൽ ശസ്ത്രക്രിയ നടത്തി. നാലോ അഞ്ചോ മാസം കഴിഞ്ഞാണ് ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളിൽ റേഡിയേഷൻ ആരംഭിക്കുന്നത്. എന്നാൽ ഈ രോഗിയിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും ട്യൂമർ വരാൻ സാദ്ധ്യത കണ്ടതിനാൽ ഉടൻ റേഡിയേഷന് വിധേയമാക്കുകയായിരുന്നു. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മിംസ് റീജിയണൽ ഹെഡ് ഫർഹാൻ യാസിൻ, ഡോ.കെ.വി.ഗംഗാധരൻ, ഡോ.അബ്ദുള്ള, ഡോ. സതീഷ് പത്മനാഭൻ, റേഡിയോ തെറാപ്പിസ്റ്റ് അശ്വതി രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |