SignIn
Kerala Kaumudi Online
Thursday, 19 September 2024 4.34 AM IST

ഇ- ഓഫീസാക്കി റവന്യൂ ഓഫീസുകൾ, സാങ്കേതിക സഹായവും പരിശീലനവും കൂട്ടണമെന്ന് ആവശ്യം

Increase Font Size Decrease Font Size Print Page
1

തൃശൂർ: ജില്ലയിലെ ഏഴ് താലൂക്ക് ഓഫീസുകളിലും രണ്ട് ആർ.ഡി.ഒ ഓഫീസുകളിലും ഉൾപ്പെടെ റവന്യൂ ഓഫീസുകളിൽ ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്നു. കളക്ടറേറ്റിൽ വിജയകരമായി പ്രവർത്തിക്കുന്ന സംവിധാനമാണ് റവന്യൂ സബ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്നത്.

കുന്നംകുളം താലൂക്ക് ഓഫീസിലും തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസിലും പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സാങ്കേതിക സഹായം പൂർണതോതിൽ ലഭിക്കാത്തതിനാൽ കുന്നംകുളം താലൂക്ക് ഓഫീസിൽ ഇതുവരെയും പദ്ധതി പൂർത്തിയാക്കാനായിട്ടില്ല. ജില്ലയിലെ രണ്ട് സാങ്കേതികവിഭാഗം കരാർ എൻജിനിയർമാരുടെ സേവനം ഉപയോഗിച്ച് മുഴുവൻ താലൂക്ക് ഓഫീസുകളും ആർ.ഡി.ഒ ഓഫീസുകളും ഒരേസമയം ഇ- ഓഫീസായി മാറ്റാൻ കഴിയാതെവരുമെന്നാണ് റവന്യൂ ജീവനക്കാരുടെ പക്ഷം.

ഇ - ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് താലൂക്ക് തലത്തിൽ മുഴുവൻസമയം സപ്പോർട്ട് എൻജിനിയർ വേണമെന്നാണ് ഉയരുന്ന ആവശ്യം. ഇ - ഓഫീസ് സംബന്ധമായി പരിശീലനം ലഭിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

ജില്ലയിലേക്ക് രണ്ട് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനിയർമാരെ (എച്ച്.എസ്.ഇ) മാത്രം ഇ - ഓഫീസ് പദ്ധതിയുടെ ചുമതലക്കാരായി നിശ്ചയിച്ച ഐ.ടി മിഷൻ നടപടിയിൽ പോരായ്മയുണ്ട്.

- കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോ. ജില്ലാ കമ്മിറ്റി

ഇ- ഓഫീസാക്കേണ്ടത്

  • താലൂക്കുകൾ - 7
  • ആർ.ഡി.ഒ ഓഫീസുകൾ - 2
  • ജില്ലയിലെ സപ്പോർട്ട് എൻജിനിയർമാർ - 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.