മുണ്ടക്കയം : നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സ്കൂൾ സമയത്ത് തിരക്കേറിയ നിരത്തുകൾ കീഴടക്കി ടിപ്പർ, ടോറസ് ലോറികളുടെ മരണപ്പാച്ചിൽ. രാവിലെ 8 മുതൽ 11 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ് നിയന്ത്രണമെങ്കിലും ഇത് ഉറപ്പാക്കാൻ പൊലീസ് - മോട്ടോർവാഹനവകുപ്പ് അധികൃതർ താത്പര്യം കാട്ടുന്നില്ല. പാറമടകളിലും മെറ്റൽ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ടിപ്പറുകളുടെ ഓട്ടം. കൂടുതൽ ട്രിപ്പടിച്ചാൽ കൂടുതൽ പണം ലഭിക്കുമെന്നതാണ് മരണപ്പാച്ചിലിന് പ്രേരിപ്പിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ലോറികളാണ് പലപ്പോഴും അപകടം സൃഷ്ടിക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് കൂടുതൽ ഭീഷണി.
ടോറസിൽ അമിതമായും മാനദണ്ഡങ്ങൾ പാലിക്കാതെയും ഏതു സമയവും താഴോട്ടുവീഴാവുന്ന നിലയിൽ കരിങ്കല്ല് കുത്തി നിറച്ച് കൊണ്ടാണ് യാത്ര. മുണ്ടക്കയം ടൗണിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ മൂലം വിദ്യാർത്ഥികൾ ആശങ്കയിലാണ്. ടൗണിലെ പല ഭാഗത്തും സീബ്രാലൈനുകളുടെ അഭാവം മൂലം വിദ്യാർത്ഥികൾ റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിലേക്കാണ് ടോറസുകളുടെ വരവ്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിറുത്തി സ്കൂൾ സമയങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.
വാഹനത്തിൽ അമിതലോഡ്
പിന്നാലെ വരുന്നവർക്ക് ഭീതി
പരിധോന പേരിന് പോലുമില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |