തലശേരി: സി.പി. എം പ്രവർത്തകൻ ന്യൂമാഹി പുന്നോൽ താഴെ വയലിലെ ഹരിദാസൻ വധക്കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയ ഒൻപതു പ്രതികളെയും ഇന്നലെ ഉച്ചയോടെ തലശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ബി.ജെ.പി.കോടിയേരി മേഖലാസെക്രട്ടറി പുന്നോലിലെ കടുമ്പേരി പ്ര ഷീജ് എന്ന പ്രജൂട്ടി, പുന്നോൽ ചെള്ളത്ത് മടപ്പുര ക്ഷേത്രം ഡയറക്ടർ പുന്നോൽ എസ്.കെ. മുക്കിലെ കരോത്ത് താഴെക്കുനിയിൽ പൊച്ചറ ദിനേശൻ, ചെള്ളത്ത് മടപ്പുര ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പുന്നോൽ കിഴക്കയിൽ സി.കെ.അർജുൻ, ചെള്ളത്ത് മടപ്പുരക്കടുത്ത സോപാനത്തിൽ കെ.അഭിമന്യു ,പുന്നോൽ ചാലിക്കണ്ടി ഹൌസിൽ സി.കെ.അശ്വന്ത്, പുന്നോൽ ചാലിക്കണ്ടി ഹൌസിൽ ദീപക് സദാനന്ദൻ, ബി.ജെ.പി.തലശ്ശേരി മണ്ഡലംസെക്രട്ടറി ന്യൂ മാഹി പെരുമുണ്ടേരിയിലെ മീത്തലെ മീത്തിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി, പന്തക്കൽ വയലിൽ പീടിക ശിവഗംഗയിൽ പി.എസ്.ശരത്, മാടപ്പീടിക രാജു മാസ്റ്റർ റോഡിലെ സമൻ ഗമയിൽ എസ്. ആത്മജൻ,എന്നിവരെയാണ് കേസ് അന്വേഷണത്തിന് അനുവദിച്ച സമയം കഴിഞ്ഞതോടെ പോലിസ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയത്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.നാലുനാളത്തെ കസ്റ്റഡി കാലാവധിക്കിടയിൽ നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും അക്രമം നടത്താനായി പ്രത്യേകം നിർമ്മിച്ച നാലു വാളുകളും സ്റ്റീൽ പൈപ്പും കൃത്യം നടത്തുന്ന സമയം പ്രതികൾ ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തതായി പ്രതികളെ തിരികെ ഹാജരാക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കോടിയേരി മാടപ്പീടിക കുറ്റി വയലിലെ ട്രാൻസ്‌ഫോർമറിന് സമീപത്തെ കലുങ്കിനടി യിൽ നിന്നാണ് മൂന്ന് വാളുകൾ കണ്ടെത്തിയത് ആയുധങ്ങൾ കണ്ടെടുത്തതിനെ തുടർന്ന് കേസിൽ ആംസ് ആക്ട് സെക്ഷൻ 27 കൂടി ഉൾപെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |