തിരുവനന്തപുരം:ലോക ജലദിനത്തോടനുബന്ധിച്ച് ജലസഭയിൽ പങ്കാളികളാകാൻ കേരളത്തിലെ 44 നദികളും തലസ്ഥാനത്ത് സംഗമിച്ചു.കാസർകോട്ടെ ചന്ദ്രഗിരി,ചിറ്റാരി,മഞ്ചേശ്വരം,കവായിപ്പുഴകളും വയനാടിലെ കബനിയും ഭാരതപ്പുഴയും പെരിയാറും തുടങ്ങി തിരുവനന്തപുരം ജില്ലയിലെ നെയ്യാറും ഉൾപ്പടെ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ സംഗമിച്ചപ്പോൾ അത് വേറിട്ട കാഴ്ചയായി. ജലജീവൻ മിഷൻ നടത്തുന്ന കേരള ജലസഭയുടെ വിളംബര സന്ദേശവുമായാണ് കാസർകോട്ട് നിന്നാരംഭിച്ച 'ജല സംരക്ഷണ സന്ദേശ യാത്ര'യിൽ കേരളത്തിലെ 44 നദികളിൽ നിന്നും 44 ഗ്രാമപഞ്ചായത്തുകളും നിർവ്വഹണ സഹായ ഏജൻസികളും ചേർന്ന് മൺകുടങ്ങളിൽ ശേഖരിച്ച ജലം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘാടകർ ഏറ്റുവാങ്ങി.തുടർന്ന് കാൽനടയായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ ജലസന്ദേശയാത്രയെ എ,എം.എൽ.എമാരായ വി.കെ .പ്രശാന്ത്, എം. വിൻസന്റ് , മേയർ ആര്യ രാജേന്ദ്രൻ, മിഷൻ ഡയറക്ടറും ജലജീവൻ മിഷൻ & വാട്ടർ അതോറിറ്റി എം.ഡിയുമായ എസ്. വെങ്കിടേസപതി, നഗരസഭാ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക, പരിസ്ഥിതി രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രമുഖ കവികൾ അണി നിരന്ന ജലം ജീവനാണ് കവയരങ്ങും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |