കോട്ടയം. വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി.പരീക്ഷയുടെ അവസാനവട്ട ഒരുക്കത്തിൽ. മുമ്പ് മാർച്ചിൽ പരീക്ഷ അവസാനിച്ചിരുന്നുവെങ്കിൽ, ഇത്തവണ മാർച്ചിലെ അവസാന ദിവസമാണ് പരീക്ഷ തുടങ്ങുന്നത്. അവസാനിക്കുന്നത് ഏപ്രിൽ 29നും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുജയ പറഞ്ഞു.
253 സ്‌കൂളുകളിൽ നിന്നുള്ള 19503 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇവരിൽ 9953 പേർ ആൺകുട്ടികളും 9568 പേർ പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 92 സ്‌കൂളുകളിൽ നിന്നായി 7709 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. കുറവ് കടുത്തുരുത്തിയിലാണ്. 44 സ്‌കൂളുകളിൽ നിന്നായി 3242 പേർ. പതിവുപോലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുന്നത് ചങ്ങനാശേരി എസ്.ബി. സ്‌കൂളിലാണ്. ഇവിടെ 331 പേർ പരീക്ഷ എഴുതുന്നു.
സുദീർഘമായ പരീക്ഷാക്കാലം.
പരീക്ഷ വൈകിയതും പരീക്ഷയ്ക്കിടയിലെ ഇടവേളയും വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്. അസഹനീയമായ കാലാവസ്ഥയാണ് വിദ്യാർത്ഥികളെ വലയ്ക്കുന്ന പ്രധാന ഘടകം.
ഓൺലൈനായും ഓഫ്‌ലൈനായും പഠിച്ച ശേഷമാണ് ഇത്തവണ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ മിക്ക സ്‌കൂളുകളും കൂടുതൽ മാതൃകാ പരീക്ഷകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |