ചിറ്റൂർ: ദ്വിദിന ദേശീയ പണിമുടക്കിന്റെ തലേന്ന് അതിർത്തിഗ്രാമങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയത് 978 പേർ. ഗോപാലപുരം ചെക്ക് പോസ്റ്റ് വഴി മാത്രം കഴിഞ്ഞ 27ന് രാവിലെ 8മുതൽ 28 രാവിലെ 8വരെയുള്ള കണക്കാണിത്. സ്‌പെഷ്യൽ പെർമിറ്റ് എടുത്താണ് 95 വാഹനങ്ങളിലായി 978 പേർ അതിർത്തി കടന്നത്. ഇതിന്റെ അഞ്ച് ഇരട്ടിയെങ്കിലും സ്വകാര്യ വാഹനങ്ങൾ ഈ സമയം കടന്നുപോയിട്ടുണ്ട്.
സാധാരണ ഗതിയിൽ ഗോപാലപുരം ചെക്ക് പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് പോകുന്നതിന്റെ അഞ്ചിരട്ടിയോളം ആളുകൾ കഴിഞ്ഞ ദിവസത്തിൽ മാത്രം അതിർത്തി കടന്നതായി അധികൃതർ വ്യക്തമാക്കുന്നു. വാളയാർ, മീനാക്ഷിപുരം, നടുപ്പുണി, ഗോവിന്ദാപുരം, ഒഴലപ്പതി തുടങ്ങിയ ചെക്ക് പോസ്റ്റുകൾ വഴി സ്‌പെഷ്യൽ പെർമിറ്റെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നിന്നു തമിഴ്നാട്ടിലേക്ക് എത്തിയവർ 10000ത്തോളം വരും.
പണിമുടക്കുകൾ തമിഴ്നാട്ടിൽ പ്രതിഫലിക്കാറില്ല എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ കൂടുതലാളുകൾ അതിർത്തി കടക്കാനുള്ള പ്രധാന കാരണം. കൊവിഡ് മാനദണ്ഡങ്ങൾക്ക് അയവുവന്നതോടെ മറ്റുസംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് വന്നിട്ടുണ്ട്.
ദേശീയ പണിമുടക്ക് ദിനത്തിലും സാധാരണപോലെ തുറന്നുപ്രവർത്തിക്കുന്ന ഗോപാലപുരം ചെക്ക്‌പോസ്റ്റിന് സമീപം തമിഴ്നാട് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |