കൊച്ചി: മണ്ണെണ്ണയുടെ വിലക്കയറ്റത്തെ തുടർന്ന് എൻജിൻ ഘടിപ്പിച്ച പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾ കടലിൽ ഇറക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ.
9.9 കുതിരശക്തി (എച്ച്.പി) എൻജിന് 129 ഉം 15 എച്ച്.പിക്ക് 136 ഉം 25 എച്ച്.പിക്ക് 180 ലിറ്റർ വീതം മണ്ണെണ്ണ വേണം. ലിറ്ററിന് 13 രൂപക്ക് 2016 വരെ സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്നു. ഇപ്പോൾ 81 രൂപക്ക് പ്രതിമാസം 45 ലിറ്റർ വരെ മണ്ണെണ്ണയാണ് ലഭിക്കുന്നത്.
മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ ലിറ്ററിന് 124 രൂപയ്ക്ക് വിൽക്കുമ്പോൾ സബ്സിഡി 25 രൂപ മാത്രമാണ്. 50 രൂപ വിലയുണ്ടായിരുന്ന 2015-16ൽ നിശ്ചയിച്ച 25 രൂപ സബ്‌സിഡിയാണ് 124 രൂപ വിലയുള്ളപ്പോഴും ലഭിക്കുന്നത്. നാലു മാസമായി സബ്സിഡി നൽകുന്നുമില്ല.
തമിഴ്‌നാട് ഫിഷറീസ് വകുപ്പിന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കിൽ മണ്ണെണ്ണ നേരിട്ട് ലഭിക്കുന്നുണ്ട്. ഇതേ മാതൃക കേരളത്തിലും സ്വീകരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
യോഗത്തിൽ കേരള മത്സ്യമേഖല സംരക്ഷണസമിതി ചെയർമാൻ വി. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മത്തിയാസ്, ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, കെ.എൽ.സി.എ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, കേരള മത്സ്യത്തൊഴിലാളി ഫോറം ജനറൽ സെകട്ടറി യേശുദാസൻ, സെക്രട്ടറി ബേസിൽ മുക്കത്ത്, ടി.എ. ഡാൽഫിൻ, അനിൽ ജോൺ, ധീവരസഭ ഭാരവാഹികളായ ടി.കെ. സോമനാഥൻ, പി.എം. സുഗതൻ, പി.കെ. സുധാകരൻ, ജോസ് ജഫേഴ്‌സൺ, യേശുദാസൻ വൈ., വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |