കൊച്ചി: കൊച്ചിയിലെ സിനിമാ പ്രേമികൾക്ക് അഞ്ച് ദിവസം കാഴ്ചയുടെ വിരുന്നൊരുക്കിയ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ചൊവ്വാഴ്ച തിരശീല വീഴും. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള 68ചിത്രങ്ങളാണ് ആസ്വാദകർക്ക് മുമ്പിലെത്തിയത്.
സ്പാനിഷ് ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, നതാലിഅൽവാരിസ് മീസെൻ സംവിധാനം ചെയ്ത ക്ലാരാ സോള, ക്രോയേഷ്യൻ ചിത്രം മ്യൂറീന, ദിന അമീർ സംവിധാനം ചെയ്ത യു റീസെമ്പിൾ മി, കമീലാ ആന്റിനിയുടെ യൂനി, കോസ്റ്റ ബ്രാവ ലെബനൻ എന്നി ചിത്രങ്ങൾ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.
താരാ രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ, കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ, ഐ ആം നോട്ട് ദി റിവർ ഝലം എന്നീ ഇന്ത്യൻ മത്സര ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചു. ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത്, അഹെഡ്സ് നീ, ബ്രദേർസ് കീപ്പർ ,ഹൈവ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി.
രണ്ടു തവണ ഓസ്‌കാർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ എ ഹീറോ എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുത്തു. ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ്. സേതുമാധവൻ, കെ.പി.എ.സി ലളിത, നെടുമുടി വേണു, പി.ബാലചന്ദ്രൻ തുടങ്ങി ആറ് ചലച്ചിത്ര പ്രവർത്തകർക്ക് മേള ആദരമൊരുക്കി. മേളയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടികളിലും ആയിരങ്ങൾ പങ്കാളികളായി.
ഇന്ന് 14 ചിത്രങ്ങൾ
മേളയുടെ അവസാന ദിനമായ ഇന്ന് 14 ചിത്രങ്ങൾ സ്‌ക്രീലെത്തും. അഫ്ഗാൻ ചിത്രം ഹവ മറിയം ആയിഷ, യൂറോപ്യൻ ചിത്രം ഹൈവ്, ജോർജിയൻ ചിത്രം ബ്രൈറ്റൻ ഫോർത്ത് എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. യൂറോപ്യൻ ചിത്രം ഹൈവ്, അംപാറോ, അമേരിക്കൻ ചിത്രം മുറിന എന്നിങ്ങനെ ആറ് ചിത്രങ്ങൾ ലോകസിനിമാവിഭാഗത്തിലും പ്രദർശിപ്പിക്കും. എഴുത്തുകാരൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി.ബാലചന്ദ്രന് ആദരസൂചകമായി 'ഇവൻ മേഘരൂപൻ', അടൽ കൃഷ്ണൻ സംവിധാനം ചെയ്ത വുമൺ വിത്ത് എ മൂവിംഗ് കാമറ, മലയാളം ചിത്രം ഉദ്ധരണി എന്നിവയാണ് അവസാന ദിനത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |