SignIn
Kerala Kaumudi Online
Friday, 20 September 2024 7.13 PM IST

വിധി നിർണ്ണയിച്ചത് മാപ്പുസാക്ഷിയും രക്തക്കറയും.

Increase Font Size Decrease Font Size Print Page
blood

കോട്ടയം. ലെനീഷിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുമ്പോൾ നിർണായകമായത് മാപ്പുസാക്ഷിയുടെ മൊഴിയും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച പ്രതികളുടെ രക്തസാമ്പിളുകളുമാണ്. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണവും തെളിവുകൾ കോർത്തിണക്കിയുള്ള പ്രോസിക്യൂഷന്റെ വാദവും പ്രതികളെ അഴിക്കുള്ളിലാക്കി.
അഞ്ചാം പ്രതിയും ഓട്ടോഡ്രൈവറുമായ മനുമോനെ (24) മാപ്പുസാക്ഷിയാക്കാനുള്ള തീരുമാനമാണ് കേസിൽ നിർണായകമായത്. ഓട്ടോയിൽ മൃതദേഹം കയറ്റിയത് മുതൽ ഉപേക്ഷിച്ചത് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ മനു കോടതിയിലും വെളിപ്പെടുത്തി. കൊല്ലപ്പെട്ട ലെനീഷും പ്രതികളും തമ്മിലുള്ള ബന്ധവും കൃത്യമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് പ്രതികളായ ശ്രീകലയുടേയും ഷിജോയുടെയും രക്തസാമ്പിളുകൾ ലഭിച്ചിരുന്നു. ഇത് കോടതി പ്രധാന തെളിവായി സ്വീകരിച്ചു. ഫോൺ രേഖകളടക്കമുള്ള ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷന് തുണയായി.

കേസിലെ സ്ത്രീ സാന്നിദ്ധ്യം.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സ്ത്രീ ആയതിനാൽ തുടക്കം മുതൽ ശ്രദ്ധ നേടിയ കേസാണ് ലിനീഷ് വധം. ഹോം നഴ്സിംഗ് നടത്തിപ്പുകാരിയായിരുന്ന ശ്രീകലയുടെ കാമുകനായ ലിനീഷ് മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തിയതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗിരിജ ബിജുവാണ് കോടതിയിൽ ഹാജരായത്. ഇപ്പോഴത്തെ കോട്ടയം അഡീഷണൽ എസ്.പി എസ്.സുരേഷ് കുമാർ, പാമ്പാടി സി.ഐ ആയിരുന്ന സാജു വർഗീസ് അന്നത്തെ എസ്.ഐ യു.ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, BLOOD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.