പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിലെ പള്ളിക്കവല മൗലൂദ്പുര പ്രദേശത്തിന് അഭിമാനമായി രണ്ട് വിദ്യാർത്ഥികൾ. അയൽവാസികളായ പറമ്പി മുജീബ് - ജെസ്ന ദമ്പതികളുടെ മകൻ പത്ത് വയസ്സുകാരൻ ജാവീദ് മുഹമ്മദും, കോന്നംകുടി വീട്ടിൽ ഷാജു - സുധീന ദമ്പതികളുടെ മകൻ 14 വയസ്സുകാരൻ അമിൽ ഷാജുവുമാണ് ബുക്ക് ഒഫ് ഇന്ത്യൻ റെക്കാഡ്സിൽ ഇടം നേടിയത്. വ്യത്യസ്തതരം റൂബിക്സ് ക്യൂബുകൾ പരിഹരിച്ചതാണ് ജാവേദ് മുഹമ്മദിനെ റെക്കാഡിന് അർഹനാക്കിയത്. സ്‌ക്യൂബ് ഓകെ ഒഫ്, ഒക്ടാഗൺ ബാരൽ ക്യൂബ് എന്നിവയുൾപ്പടെ ഒമ്പത് റൂബിക്‌സ് ക്യൂബുകൾ രണ്ട് മിനിറ്റും 10 സെക്കൻഡും 33 മില്ലിസെക്കൻഡും കൊണ്ട് പരിഹരിച്ചാണ് നേട്ടം കൊയ്തത്. പെരുമ്പാവൂർ വിമല സെൻട്രൽ സ്‌ക്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിയാണ് ജാവേദ് മുഹമ്മദ്. അമിൽ ഷാജു തന്റെ ചൂണ്ടുവിരലുകളുടെയും തള്ളവിരലുകളുടെയും സഹായത്തോടെ രണ്ട് ചെറുവിരലുകളും 11 മിനിറ്റ് ഏറ്റവും അധിക സമയം പിടിച്ചതിന് ഫിംഗർ ബെന്റ് ഇനത്തിൽ റെക്കോഡ് നേടിയത്. പെരുമ്പാവൂർ പ്രഗതി അക്കാദമിയിലെ 9-ാം ക്ലാസ്സ് വിദ്യർഥിയാണ് അമിൽ ഷാജു. മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ പേരിലുള്ള വേൾഡ് റെക്കാഡിലും അമിൽ ഷാജു ഇടം നേടിയട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |