കൊച്ചി: കൊച്ചി നഗരത്തിൽ ആറിടങ്ങളിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായുള്ള അപേക്ഷ ഉടൻ നൽകും. എളമക്കര, കടവന്ത്ര, നോർത്ത് സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കേസ് എടുത്തിടുത്തിട്ടുള്ളത്. ഉത്തർപ്രദേശ് സ്വദേശികളും ഡൽഹി ഖയാല ജെ.ജെ. കോളനിയിൽതാമസിക്കുന്ന മിന്റു വിശ്വാസ് (47), ഹിച്ചാമാപുരിൽ താമസിക്കുന്ന ഹരിചൻന്ദ്ര സന്തോഷ് (33), ഉത്തർപ്രദേശ് അമാവതി സ്വദേശി ചന്ദ്രബൻ (28) എന്നിവരാണ് പിടിയിലായത്. വിമാനമാർഗമെത്തി കവർച്ച ചെയ്ത് വിമാനത്തിൽ തന്നെ മടങ്ങുന്നതാണ് ഇവരുടെ രീതി.
ആറ് കേസുകളിൽ പ്രത്യേകം കസ്റ്റഡിയിൽ വാങ്ങുന്നത് ആലോചിക്കുന്നുണ്ട്. തൊണ്ടിമുതലുകളെല്ലാം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങിയേക്കില്ല. അതേസമയം, പ്രതികളിൽ രണ്ട് പേർ ഫെബ്രുവരിയിൽ വിമാനമാർഗം കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഈ വരവിൽ കവർച്ച നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അറിയേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |