മല്ലപ്പള്ളി : മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തി ശിലാഫലകം സ്ഥാപിച്ചിട്ട് കാൽനൂറ്റാണ്ട്. പ്രദേശം ഇപ്പോൾ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. 1997 സെപ്റ്റംബർ മാസം 23ന് കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി ഹൈസ്കൂൾ പടിയ്ക്ക് സമീപത്തെ ചാലുങ്കൽപ്പടിയിൽ റോഡിന്റെ വശത്തായി മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം വാങ്ങി നിർമ്മാണോദ്ഘാടനം ചെയ്തത്. മൂന്നര ഏക്കർ സ്ഥലമാണ് ഇതിനായി വാങ്ങിയത്.
വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ വസ്തുവിൽ താലൂക്കിന്റെ വികസനങ്ങൾ ലക്ഷ്യംവച്ച് താലൂക്ക് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പേരിലാണ് വസ്തു വാങ്ങിയത്. പ്രദേശവാസികളിൽ നിന്നും പ്രവാസികളിൽ നിന്നും പണം സ്വരൂപിച്ചിരുന്നു.
ഐ.എച്ച്.ആർ.ഡി സ്കൂളിന്റെ കടന്നുവരവോടെ വസ്തു സ്കൂളിന്റെ വികസനം ലക്ഷ്യമാക്കി സൗജന്യമായി കൈമാറി. ഇതിനിടയിൽ സംസ്ഥാന ബഡ്ജറ്റിൽ 70 ലക്ഷം രൂപ ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ കെട്ടിട നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർത്ഥ്യമായില്ല.
ഐ.എച്ച്.ആർ.ഡിയുടെ പ്രവർത്തനം ഇപ്പോൾ വാടകകെട്ടിടത്തിൽ
വർഷങ്ങൾക്ക് മുമ്പുമുതൽ പ്രവർത്തനം ആരംഭിച്ച ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം നിർമ്മിക്കുവാൻ നടപടി എടുക്കണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2015-16 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഫണ്ട് ലാഭിയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അന്നത്തെ സർക്കാർ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ തനതു ഫണ്ടിൽ നിന്നും കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുക പ്രയാസമാണെന്നും എം.എൽ.എ,എം.പി ഫണ്ടുകൾ ലഭ്യമാക്കിയാൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ കഴിയുള്ളൂവെന്നുംഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂൾ ഇന്നും വാടക കെട്ടിട ഡയറക്ടർ അറിയിച്ചു. കെട്ടിടം നിർമ്മാണത്തിന് കൂടുൽ വസ്തു വേണമെന്നതും തടസമായി പറഞ്ഞിരുന്നു. ആവശ്യാനുസരണമുള്ള വസ്തു വാങ്ങുന്നതിന് ശ്രമം നടന്നിരുന്നെങ്കിലും പിന്നീട് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലന്നതാണ് നാട്ടുകാരുടെ ആക്ഷേപം.
..............
ബന്ധപ്പെട്ടവരുടെയും , ജീവനക്കാരുടെയും അനാസ്ഥയാണ് പദ്ധതിയെ കടലാസിൽ ഒതുക്കാൻ കാരണമായത്.
സുകുമാരൻ
(ചാലുങ്കൽ
പ്രദേശവാസി)
............................................
സംസ്ഥാന ബഡ്ജറ്റിൽ 70 ലക്ഷം
രൂപ ഉൾക്കൊള്ളിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |