കോഴിക്കോട്: അദ്ധ്യയനവർഷാരംഭത്തിലെ കൃത്രിമ വിലക്കയറ്റം തടയുന്നതിനായി ആരംഭിച്ച സ്റ്റുഡന്റ്‌സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം മുതലക്കുളത്ത് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് ആദ്യവില്പന നിർവഹിച്ചു. റീജ്യണൽ മാനേജർ പി കെ അനിൽകുമാർ സ്വാഗതവും ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
ജില്ലയിൽ 45 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെയും നേതൃത്വത്തിൽ സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിന് പുറമെ മൊബൈൽ ത്രിവേണി കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന സ്റ്റുഡന്റ്‌സ് മാർക്കറ്റും ആരംഭിക്കും.
മികച്ച പഠന സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കുക എന്നതാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ ലക്ഷ്യം.
ഗുണമേന്മയും വിലക്കുറവും ഉറപ്പുവരുത്തിയിട്ടുള്ള വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരമായിട്ടുള്ള ത്രിവേണി നോട്ട്ബുക്കുകൾക്ക് പുറമേ വിവിധ കമ്പനികളുടെ സ്‌കൂൾബാഗുകൾ കുടകൾ, വാട്ടർ ബോട്ടിൽ ടിഫിൻ ബോക്‌സ് മറ്റ് പഠനോപകരണങ്ങൾ എന്നിവ സ്റ്റൂഡന്റ്‌സ് മാർക്കറ്റിൽ ലഭ്യമാണ്.
ഇതാദ്യമായാണ് കൺസ്യൂമർഫെഡ് ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാർക്കറ്റ് മുതലക്കുളത്ത് ആരംഭിക്കുന്നത്. വിവിധ കമ്പനികളുടെ ആകർഷകമായ ബാഗുകൾ കമ്പനി വിലയിലും കുറച്ച് ലഭിക്കുന്ന 'ബാഗ് ഹൗസ്' വിദ്യാർത്ഥികൾക്കാവശ്യമായ ചെരുപ്പുകളും ഷൂസുകളും ലഭിക്കുന്ന 'ഷൂമാർക്കറ്റ്' വിവിധതരത്തിലുള്ള സ്‌പോർട്സ് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ലഭിക്കുന്ന 'സ്‌പോർട്സ് കോർണർ' കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ബ്രാൻഡഡ് കുടകൾ എന്നിവ ലഭിക്കുന്ന 'അംബ്രർ ലാ കോർണർ' ടിഫിൻ, ബോക്‌സ്, പേന പെൻസിൽ ഇൻസ്ടുമെന്റ് ബോക്‌സ് ടിഫിൻ ബോക്‌സ് തുടങ്ങിയവ ലഭിക്കുന്ന 'മറ്റ് പഠനോപകരണ വിഭാഗം' എന്നിവ മെഗാസ്റ്റുഡന്റ്‌സ് മാർക്കറ്റിൽ ലഭ്യമാകും. ജൂൺ 15 വരെ സ്റ്റുഡന്റ്‌സ് മാർക്കറ്റ് പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |