വടക്കാഞ്ചേരി : പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരം ഭീമ പള്ളിയിൽ ഖുറാൻ പഠന കോഴ്സിന് പോയിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർക്ക് നിസാരപരിക്കേറ്റു. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെയെല്ലാം വിട്ടയച്ചു. ഇന്നലെ രാവിലെ ആറരയ്ക്ക് സംസ്ഥാന പാത അകമല ശാസ്താ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുഴുന്ന മുസ്ലീം ഉമ്മഹാത്തുൽ മുഖ്മി നീർ ഖുറാൻ കോളേജിലെ വിദ്യാർത്ഥികളും, സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുമടക്കം 51 പേർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. മരത്തിലിടിച്ച ശേഷം ബസ് 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ശാസ്ത ക്ഷേത്രത്തിലെ ജീവനക്കാരും, ക്ഷേത്ര ദർശനത്തിനെത്തിയവരും ഓടിക്കൂടി വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വടക്കാഞ്ചേരി പൊലീസും, അഗ്നിശമന സേനയും സ്ഥലത്തെത്തി ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടു
ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |