പേരാമ്പ്ര: എരവട്ടൂർ ചാനിയംകടവ് റോഡിൽ
വാഹനമിടിച്ച് പരിക്കേറ്റ് ജി.എസ് നിവേദ് മരണപ്പെട്ട സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുന്നു .പേരാമ്പ്രയിലെ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായ കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് ജി.എസ് നിവേദാണ് (22)
21ന് രാത്രി എരവട്ടൂർ ചേനായി റോഡിന് സമീപം അപകടമുണ്ടായതിനെ തുടർന്ന് മരണപ്പെട്ടത്.
പേരാമ്പ്രയിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്ക് യാത്രയിലായിരുന്ന നിവേദിനെയും, കാൽനടക്കാരനെയും ചെറുവണ്ണൂർ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിവേദിനെയും, കാലിന് പരിക്കേറ്റ കാൽനടയാത്രികനെയും രക്ഷിക്കാൻ ശ്രമിക്കാതെ കാർ നിർത്താതെ പോകുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവംനടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും
പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്നും സംഭവത്തെ കുറിച്ച് ഊർജിതമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |