കണ്ണൂർ:കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന നവീകരണ പ്രവൃത്തി ഊർജ്ജിതം.കിഫ്ബി,പൊതുമരാമത്ത് വകുപ്പുകളുടെ നേതൃത്വത്തിലാണ് വിവിധ പ്രവൃത്തികൾ നടക്കുന്നത്. സംസ്ഥാന സർക്കാർ ഇതിനായി 35.52 കോടി രൂപയാണ് അനുവദിച്ചത്.
പെയിന്റിംഗ്, വാർഡ് , ശുചീകരണ മുറി , അഗ്നിശമന സുരക്ഷാ സംവിധാനം, കോമ്പൗണ്ട് റോഡ്, ആറ് ലിഫ്റ്റുകൾ, റൂഫ് ,ശീതീകരണ സംവിധാനം എന്നിവയുടെ നവീകരണവും നിരീക്ഷണ ക്യാമറ , പുതുതായി നാല് ലിഫ്റ്റുകൾ , 500 കെ.വിയുടെ പുതിയ രണ്ട് ജനറേറ്ററുകൾ എന്നിവ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നിലവിൽ നടന്നുവരുന്നത്.
ഏഴാം നിലയിൽ പ്രവൃത്തിക്കായി വിട്ടു നൽകിയ വാർഡുകളുടെ നവീകരണം ഒരുമാസത്തിനകം പൂർത്തീകരിക്കണമെന്ന് മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത അവലോകനയോഗത്തിൽ എം.വിജിൻ എം.എൽ.എ കിഫ്ബി പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിർദ്ദേശം നൽകി.
സാങ്കേതിക അനുമതി തേടും
പുതുതായി 88.4 കോടി ചെലവിൽ ആരംഭിക്കുന്ന അത്യാധുനിക അത്യാഹിത വിഭാഗത്തിന്റെ ആദ്യഘട്ട പ്രവൃത്തിക്കുള്ള സാങ്കേതിക അംഗീകാരം കിഫ്ബിയിൽ നിന്നും എത്രയും വേഗം ലഭിക്കുന്നതിനായി ഇടപെടാനും യോഗം തീരുമാനിച്ചു. എം.എൽ.എയ്ക്ക് പുറമേ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിമൽ റോഹൻ, ആർ.എം.ഒ ഡോ. സരിൻ , പൊതു മാരാമത്ത് വിഭാഗത്തിലെ സീനിയർ ഉദ്യോഗസ്ഥരായ സി.സവിത , കെ.വിനോദ് കുമാർ ,എം. പ്രസാദ് , മെഡിക്കൽ കോളേജ് എൻജിനീയറിംഗ് വിഭാഗം മേധാവി കെ.വിനോദ്, വാപ്‌കോസ് പ്രതിനിധികളായ കെ.രഘുനാഥൻ, അൻകേഷ് ബക്ഷി, കെ എച്ച്.ഷാജി, കെ.അബ്ദുൾ റസാഖ്,കരാർ ചുമതല ഏറ്റെടുത്ത എച്ച്.എസ്.ഒ.ബി സീനിയർ വൈസ് പ്രസിഡന്റ് അപരേഷ് ബാനർജി , പ്രൊജക്ട് മാനേജർ ആർ രാജേഷ്, മെഡിക്കൽ കോളേജിലെ മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആശുപത്രി നവീകരണ പ്രവൃത്തികൾ നടന്നുവരികയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കും- എം വിജിൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |