ആലപ്പുഴ : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലും തുടർ പദ്ധതികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നഗരസഭ അദ്ധ്യക്ഷർ, സെക്രട്ടറിമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത് അവലോകന യോഗം ചേർന്നു. തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഓരോ നഗരസഭയും നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ യോഗം തൃപ്തി രേഖപ്പെടുത്തി.
കൊതുകുജന്യ, വയറിളക്ക രോഗങ്ങൾ, മറ്റു പകർച്ചവ്യാധികൾ എന്നിവ പടർന്നു പിടിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുന്നതിനും, ജൈവ-അജൈവ മാലിന്യ സംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. ഫൈലേറിയ വിംഗിന്റെ സേവനം നഗരസഭകൾ ആവശ്യപ്പെട്ടു. ഡി.എം.ഒ തലത്തിൽ ക്രോഡീകരിക്കപ്പെടുന്ന വിവരങ്ങൾ യഥാസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതിനും തീരുമാനിച്ചു.ആശാവർക്കർമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫീൽഡ് തലത്തിൽ ലഭ്യമാക്കുന്നതിന് ഡി.എം ഒ തലത്തിൽ മീറ്റിംഗ് കൂടി വേണ്ട ക്രമീകരണങ്ങൾ നടത്തും.
ആലപ്പുഴ ചെയർപേഴ്‌സൺ സൗമ്യരാജ്, കായംകുളം ചെയർപേഴ്‌സൺ പി.ശശികല, മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ, ചേർത്തല നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എസ്.സുദീപ്, ഡി.എം.ഒ ഓഫീസ് പ്രതിനിധി കെ.എൻ.സുരേഷ്‌കുമാർ, ചെങ്ങന്നൂർ, ആലപ്പുഴ ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ടി.കുമാരി, ബീന രമേശ്, ആലപ്പുഴ നഗരസഭ എച്ച്.ഒ കെ.പി വർഗ്ഗീസ്, എച്ച്.ഐമാരായ എസ്.ഹർഷിദ്, ബി.അനിൽകുമാർ, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര നഗരസഭ ജെ.എച്ച്.ഐമാരായ കെ.എസ്.ഐവി, സ്മിതാ രവീന്ദ്രനാഥ്, സി.മനോജ്, കായംകുളം എച്ച്.ഐ വി.കൃഷ്ണകുമാർ, ചെങ്ങന്നൂർ ആരോഗ്യസ്ഥിരം സമിതി അംഗം സിനി ബിജു എന്നിവർ പങ്കെടുത്തു.
കലണ്ടർ അനുസരിച്ച് പ്രതിരോധം
ഓരോ രണ്ടാഴ്ചയും വാർഡ് തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശാവർക്കർ, ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ എന്നിവരെയെല്ലാം യോജിപ്പിച്ച് ക്ലസ്റ്റർ തിരിച്ച് പ്രവർത്തിക്കും. നഗരസഭകൾ കൃത്യമായി കലണ്ടർ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |