കൊച്ചി: കടലൊന്ന് കലി തുള്ളിയാൽ ചെല്ലാനത്തുകാരുടെ നെഞ്ചുലയും. അത്രയും ഭീതിയാണവർക്ക്. എന്നാൽ ചെല്ലാനത്തുകാർക്ക് സുരക്ഷാ കവചമൊരുക്കി ചെല്ലാനത്ത് ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ തുറക്കുന്ന പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നിർമ്മാണം പുരോഗമിക്കുന്ന കടൽ ഭിത്തിയോട് (ടെട്രാപ്പോഡ്) ചേർന്ന് നടപ്പാത ഒരുക്കും.
മൂന്ന് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന നടപ്പാതയിൽ വിനോദ സഞ്ചാരികൾക്ക് സൂര്യാസ്തമയം കാണാനും സായാഹ്നം ചെലവഴിക്കാനുമുൾപ്പെടെ സൗകര്യമുണ്ടാവും. ടെട്രാപ്പോഡ് കടൽഭിത്തി നിർമ്മാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.
ഫോർട്ട്കൊച്ചിയിൽ നിന്നടക്കം സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ക്രമേണ ഇത് വിപുലമാക്കും. കേരളാ തീരത്ത് 5,300 കോടിയുടെതാണ് പദ്ധതി. 17.90 കി.മീറ്ററാണ് ജില്ലയിലെ തീരപ്രദേശ ദൈർഘ്യം. ആദ്യഘട്ടത്തിലാണ് ചെല്ലാനത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. 344 കോടിയാണ് കടൽഭിത്തി നിർമ്മാണത്തിനും പുലിമുട്ട് ശൃംഖലയ്ക്കുമായി നീക്കിവച്ചിട്ടുള്ളത്. 16 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ചെന്നൈ ആസ്ഥാനാമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ) പഠനറിപ്പോർട്ടിന്റെ അടിസ്ഥാനാത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കടൽഭിത്തി നിർമ്മാണ കരാർ. ജലവിഭവ വകുപ്പിന് കീഴിൽ രൂപീകരിച്ച പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനാണ് മേൽനോട്ട ചുമതല.
ആദ്യഘട്ടത്തിൽ - 7.35 കി.മീ
പദ്ധതിത്തുക - 256 കോടി
രണ്ടാം ഘട്ടം - 3.34
പദ്ധതിത്തുക - 88 കോടി
മൂന്നാം ഘട്ടം - കിമീ
15 പുലിമുട്ട്
ബസാർ, കണ്ണമാലി ഭാഗത്താണ് പുലിമുട്ട് നിർമ്മിക്കുന്നത്. ബസാർ ഭാഗത്ത് ആറ് പുലിമുട്ടുകളിൽ രണ്ടെണ്ണം ബൾബ് ഗ്രോയിനും നാലെണ്ണം ടി ഗ്രോയിനുമാണ്. ടി ഗ്രോയിന് 55 മീറ്ററാണ് നീളം. 35 മീറ്റർ ബൾബ് ഗ്രോയിനും. 140 മീറ്റർ ഇടവിട്ടാണ് പുലിമുട്ട്. കണ്ണമാലി ഭാഗത്ത് 9 പുലിമുട്ടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 5 എണ്ണം 55 മീറ്ററിലും 75 ,45 മീറ്റുകളിൽ ഓരോന്നും പണിയും. രണ്ടെണ്ണം ബൾബ് മാതൃകയിലാണ് നിർമ്മിക്കുന്നത്.
20ശതമാനം
2,3.5 ടൺ ഭാരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ആറ് മീറ്റർ ഉയരുവും 24 മീറ്റർ വീതിയുമാണുള്ളത്. പദ്ധതിക്കായി 7.75 ലക്ഷം ടൺ കല്ലും 1.27 ലക്ഷം ടെട്രോ പോഡുകളുമാണ് ആവശ്യം. നിലവിൽ 2.76 ടൺ കല്ലും 32,500 ടെട്രോപോഡുകളും സ്ഥാപിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |