കോട്ടയം. ഒൻപത് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. വെളിയന്നൂർ സ്വദേശിയെയാണ് കോട്ടയം പോക്‌സോ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാവ് വിദേശത്തും മുതിർന്ന സഹോദരന്മാർ സ്‌കൂൾ ഹോസ്റ്റലിലുമായിരുന്നു. ഈ തക്കത്തിന് രാമപുരത്തുള്ള വാടക വീട്ടിൽ ഒന്നിച്ചുതാമസിക്കവെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ചേരാനല്ലൂരിലുള്ള മാതാവിന്റെ വീട്ടിലേക്ക് മാറിയ പെൺകുട്ടി മുത്തശ്ശിയോട് വിവരം പറയുകയായിരുന്നു. രാമപുരം ഇൻസ്‌പെക്ടർ ജോയ് മാത്യുവാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ അഡ്വ.പോൾ കെ.എബ്രഹാം ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |