മരണനിരക്ക് മേലോട്ട്: ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 7 കൊവിഡ് മരണങ്ങളിൽ അഞ്ചും എറണാകുളത്ത്.
കൊച്ചി: പ്രതിദിന കൊവിഡ് നിരക്കിൽ രണ്ടാഴ്ചയിലേറെയായി തുടർച്ചയായി ഒന്നാംസ്ഥാനത്തായിരുന്ന എറണാകുളം ജില്ലയ്ക്ക് ഇന്നലെ ആശ്വാസത്തിന്റെ ദിനം. 115 പോസിറ്റീവ് കേസുകൾ മാത്രമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
അതേസമയം. കൊവിഡ് മരണനിരക്കും ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വർദ്ധന ആശങ്ക ഉയർത്തുന്നു. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 7 കൊവിഡ് മരണങ്ങളിൽ അഞ്ചും എറണാകുളത്താണ്. കഴിഞ്ഞ 3 ദിവസത്തെ നിരക്കും ആശാവഹമല്ല. ശനിയാഴ്ച 642 പേർക്കും ഞായറാഴ്ച 571 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 11 പേർക്ക് ഡെങ്കിപ്പനിയും 4 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു.
വെണ്ണല, കരുവേലിപ്പടി, തമ്മനം, കലൂർ, കളമശേരി, തൃക്കാക്കര, കാലടി, വരാപ്പുഴ, വേങ്ങൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനിയും ഇടക്കൊച്ചി, കരുമാലൂർ, പിണ്ടിമന, കുഴുപ്പിള്ളി, ഗോതുരുത്ത് എന്നിവിടങ്ങളിൽ എലിപ്പനിയും റിപ്പോർട്ടുചെയ്തു. മൂന്നുദിവസത്തിനിടെ 409 പേർക്ക് വയറിളക്കം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങളും 7 പേർക്ക് ചിക്കൻപോക്സും 2 ഹെപ്പറ്റൈറ്റസ് ബിയും റിപ്പോർട്ടുചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |