കോട്ടയം. കഴിഞ്ഞ ദിവസം നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നൂറോളം യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചു പേരെ അറസ്റ്റു ചെയ്തു. ജെ.ജി പാലക്കലോടി, വി.കെ അനിൽകുമാർ, വർഗീസ് ചാക്കോ, അൻസാരി, സാം കെ.വർക്കി എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് യു.ഡി.എഫ്. പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. അന്യായമായി സംഘംചേർന്നു. ഗതാഗതം തടസപ്പെടുത്തി, കലാപം സൃഷ്ടിച്ചു, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് ഡിവൈ.എഫ്.ഐക്കാർ അറസ്റ്റിൽ
യൂത്ത് കോൺഗ്രസ് മാർച്ചിനിയിടെ ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ബ്ലോക്ക് ജോ.സെക്രട്ടറി കെ.മിഥുൻ, സി.പി.എം. തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി അഭിലാഷ് ആർ.തുമ്പയിൽ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മറ്റിയംഗം വിഷ്ണു, മുൻ ജില്ലാ പ്രസിഡന്റ് കെ.ആർ.അജയ് എന്നിവരെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചൈയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |