നെടുമ്പാശേരി: വേനലവധിയും ബലിപെരുന്നാളും ഒരുമിച്ചെത്തിയതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി കമ്പനികൾ. അവധിക്ക് നാട്ടിലേക്ക് വരാനും തിരിച്ചുപോകാനും കാത്തിരുന്ന പ്രവാസികളെയും കുടുംബങ്ങളെയുമാണ് ഇതു വലയ്ക്കുന്നത്. കൊവിഡിൽ നാട്ടിലേക്ക് വരാനാവാതെ യാത്ര വേനലവധിയിലേക്ക് മാറ്റിവച്ചവരും പ്രതിസന്ധിയിലായി.
ദുബായ്, ഷാർജ, അബുദാബി, സൗദി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്ക് നാലിരട്ടിയോളം ഉയർന്നു. കൊവിഡിന് മുമ്പ് എയർഇന്ത്യ എക്‌സ്‌പ്രസിൽ ദുബായിലേക്കുള്ള നിരക്ക് പരമാവധി 10,000 രൂപയായിരുന്നത് ഇപ്പോൾ 36,000 രൂപയാണ്. അബുദാബി-കൊച്ചി നിരക്ക് 40,119 രൂപ വരെ. കൊവിഡിന് മുമ്പുള്ള സർവീസുകളിൽ മൂന്നിലൊന്നേ ഇപ്പോഴുള്ളൂ. അമിതനിരക്കിനെതിരെ സിവിൽ എവിയേഷൻവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |