തൃശൂർ: ശക്തമായ മഴയെത്തുടർന്ന് പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലേക്ക് നീരൊഴുക്ക് വർദ്ധിക്കുന്നു. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യത്തിലേക്ക് ജലനിരപ്പ് എത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായാൽ ഡാമുകൾ നിറയും.
നേരത്തെ പെരിങ്ങൽ കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സ്ലൂയിസുകൾ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു. പൂമല ഡാമിന്റെ ഒന്ന്, മൂന്ന് ഷട്ടറുകൾ അര ഇഞ്ച് വീതം തുറന്നിട്ടുണ്ട്. രണ്ട്, നാലു ഷട്ടറുകൾ തുറന്നിട്ടില്ല.
ജില്ലയിൽ ഇന്നലെയും ശക്തമായ മഴയാണ് ലഭിച്ചത്. കനോലി കനാൽ, കരുവന്നൂർ പുഴ, കുറുമാലി പുഴ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജൂണിൽ മൺസൂൺ മഴ ശരാശരി ലഭിച്ചില്ലെങ്കിലും ഈ മാസം ശക്തമായ മഴയുള്ളതിനാൽ പാകമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്.
ചിമ്മിനി
പരമാവധി സംഭരണ ശേഷി - 76.70 മീറ്റർ
നിലവിലെ ജലനിരപ്പ് - 70.88 മീറ്റർ
പീച്ചി
സംഭരണ ശേഷി - 79.25 മീറ്റർ
നിലവിലെ ജലനിരപ്പ് - 74.76 മീറ്റർ
വാഴാനി
സംഭരണ ശേഷി - 62.48 മീറ്റർ
ജലനിരപ്പ് - 52.96 മീറ്റർ
പൂമല ഡാം
സംഭരണ ശേഷി - 0.569
ജലനിരപ്പ് - 0.417
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |