പിണറായി: പാറപ്രം റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപെട്ട് മുൻ ഡി.സി.സി അദ്ധ്യക്ഷൻ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ നേതാക്കൾ പദ്ധതി പ്രൊജക്ട് ഓഫീസറെ സന്ദർശിച്ചു . അടിയന്തിരനടപടിയിലൂടെ എത്രയും പെട്ടെന്ന് ജനങ്ങളുടെ ദുരിതം ഇല്ലാതാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
അഞ്ചരക്കണ്ടി പുഴയുടെ സമീപത്തുള്ള അഞ്ച് പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ വെളളത്തിൽ അമർന്നിട്ടുണ്ട്. ഇവിടങ്ങളിലെ കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. കൃഷിനശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം. പദ്ധതി പൂർത്തിയാകുന്നതിന് മുൻപ് തന്നെ താഴ്ന്ന പ്രദേശങ്ങളിലെ പാതയോരങ്ങൾ കെട്ടിയുയർത്തണമെന്നും പാച്ചേനി ആവശ്യപെട്ടു.കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ.നാരായണൻ, ബ്േളാക്ക് കോൺഗ്രസ് നേതാക്കളയായ കെ.കെ.ജയരാജൻ, പുതുക്കുടി ശ്രീധരൻ, കെ.ഒ.സുരേന്ദ്രൻ, ഷമേജ് പെരളശേരി, എം.കെ.ദിലീപ് കുമാർ, കെ.സി. ഉല്ലാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |