കണ്ണൂർ: ഐ.സി.ഡി.എസ് സംവിധാനത്തിന്റെ സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക,കേന്ദ്ര ബഡ്ജറ്റിൽ ആവശ്യമായ തുക അനുവദിക്കുക, ഹരിയാനയിൽ പൊതു പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ ഹരിയാനയിൽ പിരിച്ചു വിട്ട 975 ജീവനക്കാരെയും ഡൽഹിയിലെ 991 അങ്കണവാടി ജീവനക്കാരെയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 26 മുതൽ 29 വരെ പാർലമെന്റിന് മുൻപിൽ അങ്കണവാടി അധികാ മഹാപദവിയെന്ന പേരിൽ അങ്കണവാടി ജീവനക്കാർ മാർച്ചും ധർണയും നടത്തും.
മിനിമം തൊഴിൽ വേതനം നൽകണമെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കഴിഞ്ഞ ഏഴു വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കാത്തതിനെതിരെയുള്ള പ്രതിഷേധം സമരത്തിൽ ഉയരുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോ. (സി.ഐ.ടിയു) സംസ്ഥാന പ്രസിഡന്റ് മേരി ജോബ്, ജില്ലാ ഭാരാവാഹികളായ കെ.ശ്രീജ കുമാരി , കെ.വി. ഭവാനി, എ.എം. അനിത. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.അശോകൻ എന്നിവർ സെബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |