തിരുവല്ല : ജില്ലയിലെ ആദ്യത്തെ കുടുംബകോടതി തിരുവല്ല റവന്യു ടവറിലേക്ക് മാറ്റി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ദീർഘകാലമായി നഗരസഭാ വളപ്പിൽ പ്രവർത്തിക്കുന്ന കുടുംബകോടതി, കെട്ടിടത്തിന്റെ കാലപ്പഴക്കത്തെ തുടർന്നാണ് മാറ്റുന്നത്. റവന്യൂ ടവറിലെ മൂന്നാം നിലയിലാണ് കുടുംബകോടതിക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. തിരുവല്ലയിലെ മറ്റുള്ള കോടതികളും ഇതേകെട്ടിടത്തിൽ തന്നെ രണ്ടാംനിലയിലാണ്. അഭിഭാഷകരുടെ ഓഫീസുകൾ വിവിധ നിലകളിലായി പ്രവർത്തിക്കുന്നതിനാൽ കുടുംബകോടതി റവന്യൂ ടവറിലേക്ക് മാറ്റുന്നത് ഉചിതമായ തീരുമാനമാണെന്നാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് തിരുവല്ല ബാർ അസോസിയേഷൻ ഭാരവാഹികൾ ഇക്കഴിഞ്ഞ ദിവസം ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയെ നേരിൽകണ്ട് ചർച്ച നടത്തിയിരുന്നു. ഇതേതുടർന്ന് തിരുവല്ല കുടുംബകോടതി ജഡ്ജി ബിൽക്കുൽ, സബ് കോടതി ജഡ്ജി റോഷ്ണി.എച്ച്, ബാർ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ചാത്തങ്കരി, സെക്രട്ടറി എം.ബി.നൈനാൻ, ട്രഷറർ ദീപക്ക് മാമ്മൻ മത്തായി, ജോ.സെക്രട്ടറി സിനി.പി.എം, വി.രാജശേഖരൻ, മാത്യു ജോൺ, സതീഷ് ചാത്തങ്കരി, ബാലകൃഷ്ണക്കുറുപ്പ്, വിബിതാ ബാബു, രോഹിത്.സി.ഉമ്മൻ, സുനിൽ.വി.കെ, സുനിൽകുമാർ.കെ.ജി, ലക്ഷ്മി എസ്.നായർ, രാജേഷ് നെടുമ്പ്രം, വിഷ്ണു വി.നായർ, നിഥിൻ എബ്രഹാം കടവിൽ, സിജു സാമുവേൽ, ജെറിൻ എന്നിവർ റവന്യൂ ടവറിലെ മൂന്നാംനിലയിൽ കുടുംബ കോടതിക്ക് വേണ്ടി കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് സന്ദർശനം നടത്തി. ഇന്നലെ വൈകിട്ട് ആറിനാണ് സംഘം സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |