കോഴിക്കോട്: സംസ്ഥാനത്തെ പ്രൈമറി പ്രധാനാദ്ധ്യാപകരിൽ പകുതിയിലധികം പേർക്കും അർഹതപ്പെട്ട ശമ്പള സ്കെയിൽ ലഭിക്കുന്നില്ലെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ഈ നില തുടരുകയാണെങ്കിൽ മൂന്ന് വർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ പ്രൈമറി ഹെഡ്മാസ്റ്റർമാരും ശമ്പള സ്കെയിൽ ഇല്ലാത്തവരായി മാറും.കേസിന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് ശമ്പള സ്കെയിൽ നിഷേധിക്കുന്നത്. ഇതിന് പരിഹാരമായി ശമ്പള സ്കെയിൽ അനുവദിക്കുന്നത് വരെ സമാശ്വാസമായി മാസത്തിൽ 10,000 രൂപ വീതം അനുവദിക്കണം. ഉച്ചഭക്ഷണത്തിന് ഹെഡ്മാസ്റ്റർമാർ ജൂൺ മാസത്തിൽ ചെലവഴിച്ച പണം ജൂലായ് അവസാനിക്കാറായിട്ടും ലഭ്യമായിട്ടില്ല. ഈ നില നില തുടരുകയാണെങ്കിൽ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാൻ ഹെഡ്മാസ്റ്റർമാർക്ക് സാധിക്കാതെ വരും.ഉച്ചഭക്ഷണ നടത്തിപ്പ് തുക മുൻകൂറായി നൽകണം.
അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കിംഗ് ഫോർട്ട് ഹോട്ടലിൽ നടക്കും.
നാളെ രാവിലെ ഹോട്ടൽ ഓഡിറ്റോറിയത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഷുക്കൂർ കോണിക്കൽ, കൺവീനർ കെ മുഹമ്മദലി , ഇ.ടി.കെ ഇസ്മയിൽ, ടി നാരായണൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |