കോട്ടയം. വെള്ളപ്പൊക്കത്തിൽ റബർ കർഷകരും പ്രതിസന്ധിയിലായി. ഈരാറ്റുപേട്ട, മൂന്നിലവ് മേഖലകളിലുള്ള തോട്ടങ്ങളിലെ നിരവധി മരങ്ങൾ വെള്ളപ്പാച്ചിലിൽ നശിച്ചു. പ്രതികൂല കാലാവസ്ഥയിൽ ടാപ്പിംഗ് നടക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കി. ഉള്ള റബർ ഷീറ്റുകൾ ഉണക്കിയെടുക്കുന്നതും ബുദ്ധിമുട്ടായി. ഇടവിട്ടുള്ള മഴയെ തുടർന്ന് ടാപ്പിംഗ് നേരത്തെ തന്നെ മുടങ്ങിക്കിടക്കുകയായിരുന്നു. വെട്ടുകൂലി രണ്ടര രൂപയാണ്. കൂലി കുറവായതും ആളില്ലാത്തതും ഈ മേഖലയുടെ മറ്റൊരു പ്രതിസന്ധിയാണ്. ക്ഷേമ പെൻഷനിൽ നിന്നും രണ്ട് ഏക്കർ റബർ കൃഷിയുളള കർഷകര ഒഴിവാക്കി സർക്കാരും ഈ ഘട്ടത്തിൽ തന്നെ പ്രതികാരത്തിനിറങ്ങി. ഉദ്പാദനം കുറവായിട്ടും റബർ ഷീറ്റിനും ലാറ്റെക്‌സിനും വില കുത്തനെ ഇടിഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിച്ചതോടെയാണ് പ്രാദേശിക കർഷകരുടെ റബറിനും മറ്റും വില ലഭിക്കാത്തത്.
ലാറ്റക്സ്: 145 രൂപ.
ഷീറ്റിന് 162 രൂപ.
റബർ കർഷകനായ എബി ഐപ്പ് പറയുന്നു.
റബർ കൃഷിയുടെ ഭാവിയിൽ പ്രതീക്ഷയില്ലാത്തതിനാൽ വർഷങ്ങളായി തുടരുന്ന കൃഷിയിൽ നിന്ന് കർഷകർ പിൻതിരിയുന്ന സ്ഥിതിയാണ്. ഷീറ്റടിക്കുന്നതിനുളള ഉപകരണങ്ങൾ ഉൾപ്പെടെ കർഷകർ വിറ്റഴിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |