കോഴിക്കോട്: കേരള മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വാഹനീയം പരാതി പരിഹാര അദാലത്ത് 410 പരാതികളിൽ 378 എണ്ണം പരിഹരിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ഗതാഗത മന്ത്രി ആന്റണിരാജു പരാതിക്കാരുമായി സംസാരിച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ തീർപ്പാകാതെ കിടന്ന അപേക്ഷകളും,പുതിയ അപേക്ഷകളും പരാതികളും അദാലത്തിൽ പരിഹരിച്ചു. തീർപ്പാക്കാൻ കഴിയാത്തവ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവെച്ചു. മേൽവിലാസത്തിൽ അയച്ചിട്ടും വിവിധ കാരണങ്ങളാൽ മടങ്ങിവന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും,ലൈസൻസുകളും ഉടമസ്ഥർക്ക് മന്ത്രി വേദിയിൽ വച്ച് നേരിട്ടു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |