പാലാ . 450 ദിവസം, 3000 കിലോമീറ്റർ. ഫായിസ് സൈക്കിൾ ആഞ്ഞ് ചവിട്ടുകയാണ്. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക്. 2024 ൽ ഫായിസിന്റെ സൈക്കിൾചക്രം ലണ്ടൻ വീഥികളിലുരുളൂ. കോഴിക്കോട് തലക്കളത്തൂർ കച്ചേരിവളപ്പിൽ ഫായിസ് എന്ന 35 കാരന്റെ രണ്ടാം രാജ്യാന്തര യാത്രയാണിത്. 2018 ൽ സൈക്കിൾ കയറ്റം പഠിച്ച ഫായിസ് 2019 ൽ സിംഗപ്പൂരിലേക്ക്. ഏഴ് രാജ്യങ്ങൾ കടന്ന് 8000 കിലോമീറ്റർ പിന്നിട്ട് 104 ദിവസം കൊണ്ട് സിംഗപ്പൂരിലെത്തി. സ്വതന്ത്ര്യത്തിന്റെ 75ാം വാർഷിക നാളായിരുന്ന ആഗസ്റ്റ് 15 ന് തിരുവനന്തപുരത്തുനിന്ന് മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഒഫ് ചെയ്ത യാത്ര കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും പിന്നിട്ട് ഇന്നലെ വൈകിട്ട് കോട്ടയത്തെത്തി. രാത്രിയോടെ ഇടുക്കിയിലേക്ക്. ഭക്ഷണവും ഉറക്കസ്ഥലവും കണ്ടെത്തുന്നതൊക്കെ സന്നദ്ധ സംഘടനകളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ്. സെപ്തംബർ 15 ഇന്ത്യ വിടുന്ന ഫായിസ് ഒമാനിലേക്കാണ് യാത്ര. ഇവിടെ നിന്ന് 35 രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടി ലണ്ടനിലേക്ക്. തലക്കളത്തുർ കച്ചേരിവളപ്പിലെ അഷ്‌റഫ് , ഫൗസിയ ദമ്പതികളുടെ മകനാണ് ഫായിസ്. അസ്മിൻ ആണ് ഭാര്യ. എൽ പി സ്‌കൂൾ വിദ്യാർത്ഥികളായ ഫസ്ഹിൻ, ഐസ്‌വിൻ എന്നിവർ മക്കൾ.
ഫയാസ് പറയുന്നു.
ലോക സമാധാനത്തിന്റെയും, ആരോഗ്യ സംരക്ഷണത്തിന്റെയും, പ്രകൃതിയെ ശുദ്ധമായി നിലനിറുത്തുന്നതിന്റെയും മഹത്തായ സന്ദേശം ഉയർത്താനാണ് ഈ നീണ്ട യാത്രകൊണ്ട് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സമാധാന സ്‌നേഹികളായ ഒരുപാട് സഹോദരങ്ങളുടെ സഹായം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |