മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കള്ളക്കളികൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജും മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരിയും ആരോപിച്ചു. സി.പി.എം എല്ലാ ചട്ടങ്ങളും ലംഘിച്ച് ഓപ്പൺ വോട്ടുകൾ ചെയ്തു.. ഓരോ വാർഡിലും വോട്ട് ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി ഓപ്പൺ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
മട്ടന്നൂർ കയനി വാർഡിൽ മറ്റൊരു വാർഡിൽ നിന്ന് നിയമ വിരുദ്ധമായി ചേർത്ത ഇരുപതിലധികം വോട്ടുകളെ സംബന്ധിച്ച് യു.ഡി.എഫ് പരാതി നൽകിയെങ്കിലും രാവിലെ തന്നെ ഇവർക്ക് വോട്ടു ചെയ്യാൻ അധികൃതർ സൗകര്യമൊരുക്കി. കള റോഡ് വാർഡിൽ ആൾമാറാട്ടം നടത്തി വോട്ടു ചെയ്യാനെത്തിയ സി.പി.എം.പ്രവർത്തകനെ യു.ഡി.എഫ് ഏജന്റുമാർ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുത്തെങ്കിലും പൊലീസ് കേസെടുക്കാതെ വിട്ടയച്ചുവെന്നും ഇരുവരും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |