കൊച്ചി: വാട്ടർ മെട്രോയുടെ കടമക്കുടി ബോട്ട് ജെട്ടി നിർമ്മാണത്തിന് തർക്കസ്ഥലം എത്രയും വേഗം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. തർക്കത്തിൽ കിടന്നിരുന്ന 12.35 സെന്റ് ഭൂമിയുടെ അസൽ രേഖകൾ ഉടൻ ഹാജരാക്കണമെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകി. ഇവർക്കുള്ള നഷ്ടപരിഹാരത്തുക കൊച്ചി മെട്രോയിൽ നിന്ന് ഏറ്റെടുത്ത് കോടതിയിൽ കെട്ടിവയ്ക്കും. കെട്ടിടം നോട്ടീസ് നൽകി പൊളിച്ച് മാറ്റിയശേഷം വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. രേഖകൾ കോടതിയിൽ ഹാജരാക്കിയ ശേഷമാകും സ്ഥലം ഉടകൾക്കുള്ള പണം കൈമാറുക. ഇതോടെ വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിന് മുന്നോടിയായ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |