കോഴിക്കോട്: മലബാർ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും മംഗലാപുരം യേനപ്പോയ യൂണിവേഴ്സിറ്റിയും സഹകരിച്ച് ക്ലിനിക്കൽ പരിശീലനത്തോടെ മികച്ച തൊഴിൽ സാദ്ധ്യതാ കോഴ്സുകൾ ആരംഭിക്കുന്നു. ബാച്ചിലർ ഒഫ് ഒപ്ടോമെട്രി, മാസ്റ്റർ ഒഫ് ഒപ്ടോമെട്രി, ബി.എസ് സി ഫിസിഷ്യൻ അസിസ്റ്റന്റ് ,ബി.എസ് സി ഡയാലിസിസ് , ബി.എസ് സി ലാബ് ടെക്നീഷ്യൻ, ബി.എസ് സി ഒക്കുപേഷണൽ തെറാപ്പി കോഴ്സുകളാണ് ആരംഭിക്കുന്നതെന്ന് മലബാർ ഹോസ്പിറ്റൽ എം.ഡി പി.എം. റഷീദും യേനപ്പോയ യൂണിവേഴ്സിറ്റി അക്കാഡമിക് കോ-ഓർഡിനേറ്റർ ഡോ. ടോബിൻ ജോസഫും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിയറി ക്ലാസുകൾ യേനപ്പോയ യൂണിവേഴ്സിറ്റിയിലും പ്രാക്ടിക്കൽ ക്ലാസുകൾ മലബാർ കാമ്പസിലും നടക്കും. 24 വർഷമായി നേത്ര ചികിത്സാരംഗത്തും 15 വർഷമായി ആരോഗ്യ വിദ്യാഭ്യാസരംഗത്തും പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലബാർ ഐ ഹോസ്പിറ്റൽ . മൂന്ന് പതിറ്റാണ്ടിലേറെയായി ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന യേനപ്പോയ മെഡിക്കൽ യൂണിവേഴ്സിറ്റി എ പ്ലസ് ഗ്രേഡോടെ നാക്ക് അക്രഡിറ്റേഷനുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സർവകലാശാലയാണ്. സയൻസ് ഗ്രൂപ്പ് 50 ശതമാനത്തിലധികം മാർക്ക് നേടി പാസായവർക്ക് ബി. എസ് സി കോഴ്സിന് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികർക്ക് ട്യൂഷൻ ഫീസിൽ 25 ശതമാനം ഇളവ് നൽകും. വാർത്താ സമ്മേളനത്തിൽ ഹോസ്പിറ്റൽ ഡയറക്ടർമാരായ ഡോ.ഹയാസ് റഷീദ്, ഇ.കെ. അബ്ദുൾ സലാം, പ്രിൻസിപ്പൽ പ്രൊഫ.കെ.പി.ജയചന്ദ്രൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |