പത്തനംതിട്ട : ഓണസദ്യ കെങ്കേമമാക്കാൻ ചെറിയ പപ്പടം മുതൽ വലിയ പപ്പടം വരെ വിപണിയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷം ഒരു കിലോ പപ്പടം നൂറ് രൂപയ്ക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 150 രൂപയ്ക്കാണ് മൊത്തവ്യാപാരികൾ കച്ചവടക്കാർക്ക് നൽകുന്നത്. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന പപ്പടത്തിനാണ് ആവശ്യക്കാർ ഏറെയും. കൈ കൊണ്ടു മാവ് പാകപ്പെടുത്തി പരത്തി ഉണക്കിയാണ് പരമ്പരാഗത പപ്പടനിർമാണം. ചക്ക, ബീറ്റ്റൂട്ട്, ഉള്ളി ,വെളുത്തുള്ളി , മുളക് , മസാല, ജീരക പപ്പടം തുടങ്ങി വിവിധതരത്തിലുള്ള പപ്പടങ്ങൾ വിപണിയിലുണ്ട്.
വലിയ പപ്പടം : നൂറ് എണ്ണം : 140 രൂപ
ചെറിയ പപ്പടം : 100 എണ്ണം : 120 രൂപ
അത്തം എത്തുമ്പോൾ
അത്തപ്പൂക്കളം ഒരുക്കാൻ വിപണിയിൽ പൂക്കളെത്തി. മഴയായതിനാൽ മുൻ വർഷങ്ങളിലേത് പോലുള്ള വലിയ വരവില്ലെന്ന് വ്യാപാരികൾ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പൂക്കൾ എത്തുന്നത്. ഹൊസൂർ, ഡിണ്ടിഗൽ, തെങ്കാശി, താരാവാടി, ശങ്കരൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പൂക്കളെത്തുന്നത്. മഴയായതിനാൽ വേഗത്തിൽ പൂക്കൾ അഴുകിപോകുന്നത് കൊണ്ട് പലരും കയറ്റി അയയ്ക്കാൻ മടിക്കുകയാണ്. പൂക്കളമിടാൻ നിരവധിപേർ പൂക്കൾ വാങ്ങി ഉപയോഗിക്കാറുണ്ട്. മുല്ലപ്പൂവിന് കിലോയ്ക്ക് 900 രൂപയും ബന്തിയ്ക്ക് 250 രൂപയുമാണ്. വാടാമല്ലിയ്ക്ക് 200 രൂപയാണ് വിപണി വില.
പൂക്കളുടെ വില (കി.ഗ്രാം)
വാടാമല്ലി : 200 രൂപ
ബന്തി : 80രൂപ
റോസ് : 250രൂപ
അരളി : 250രൂപ
മുല്ല : 900 (ഒരു മുഴം 40 രൂപ)
ജമന്തി : 240 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |