കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മൂന്നാം ദിവസം രണ്ട് സിനിമകൾക്ക് ശേഷം 'യുദ്ധം അതിരുകൾ പാലായനങ്ങൾ അതിജീവനം' എന്ന വിഷയത്തെക്കുറിച്ച് നടന്ന ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് ചലച്ചിത്ര നാടക അഭിനേത്രിയും സംവിധായകയുമായ സജിത മഠത്തിലും, സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും സംസാരിച്ചു. ഇന്ത്യയിൽ ജാതിയെയും മതത്തെയും പോലെയുള്ള സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് നിർമിക്കപ്പെടുന്ന സിനിമകളെ അവാർഡുകൾക്കുവേണ്ടി പരിഗണിക്കേണ്ടയെന്ന ഭരണകൂടനീതി നല്ല സിനിമകളെ പാർശ്വവത്കരിക്കാനുള്ളതാണെന്ന് സന്തോഷ് ഏച്ചിക്കാനം അഭിപ്രായപെട്ടു. നമ്മുടെ തൊട്ടടുത്തു നിൽക്കുന്ന മനുഷ്യർ അന്യരാകുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് സജിത മഠത്തിൽ അഭിപ്രായപ്പെട്ടു. അഡ്വ. അനൂപ് കുമാരൻ ഓപ്പൺ ഫോറം നിയന്ത്രിച്ചു. പ്രൊഫ. ഷാജി ജോസഫ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |