കാഞ്ഞങ്ങാട്: നൂറ്റിപതിനൊന്നു വർഷം പൂർത്തീകരിച്ച കോട്ടയം ക്നാനായ അതിരൂപത സ്ഥാപക ദിനാഘോഷവും ഗോത്രപിതാവ് ക്നായി തോമയുടെ പ്രതിമ അനാച്ഛാദനവും വിശുദ്ധ കുർബാനയോട് കൂടി കാഞ്ഞങ്ങാട് സേക്രട്ട് ഹാർട്ട് ക്നാനായ ദൈവാലയത്തിൽ നടത്തി. ക്നാനായ ഗോത്ര പിതാവിന്റെ പ്രതിമ അച്ഛാദനം 1943 ലെ ക്നാനായ മലബാർ സംഘടിത കുടിയേറ്റത്തിലെ തല മുതിർന്ന പിതാക്കൻമാരായ തള്ളത്തുക്കുന്നേൽ ചാണ്ടിയും പേഴും കാട്ടിൽ തോമസ്സും ചേർന്ന് നിർവ്വഹിച്ചു. വിശ്വദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാദർ ജോഷി വലിയ വീട്ടിൽ അതിരൂപത പതാക ഉയർത്തി. രാജപുരം ഫൊറോന വികാരി ഫാദർ ജോർജ്ജ് പുതു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു പീറ്റർ കൊശപ്പള്ളിയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്ത എൽസമ്മ കരിക്കേൽ , അഡ്വ. കെ.ടി. ജോസ് കാരാക്കാതൊട്ടി, എന്നിവർ സംസാരിച്ചു. പുരുഷൻ മാർ ക്നാനായ സമുദായത്തിന്റെ സാംസ്കാരിക ആചാരമായ നട വിളിയും, തിരുഹൃദയ ദൈവലായ ഗായകസംഘം സമുദായ ചരിത്രം വിളിച്ചോതുന്ന പുരാതന പാട്ട് ആലപിച്ചു. ആനി മൂട്ടിൽ ഏലിയാമ്മ സുറിയാനി പാട്ട് പാടുകയും മേരി കുറിച്ചിമച്ചേരിൽ കുടിയേറ്റ ഗാനം ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |