കോട്ടയം . തെരുവ് നായ്ക്കളുടെ വംശവർദ്ധനവ് തടയുന്ന എ ബി സി പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കളക്ടർ പി കെ ജയശ്രീയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയും അറിയിച്ചു. നാല് കോടി രൂപയോളം പദ്ധതിയ്ക്ക് അനുവദിച്ചിട്ടുള്ളതിനാൽ ഫണ്ട് പ്രശ്നമാവില്ല. നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലുമായ് ജില്ലയിൽ ഏഴിടത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരസഭ, ഉഴവൂർ, പാലാ എന്നിവിടങ്ങളിൽ ആദ്യഘട്ടം നടപ്പാക്കും. കോട്ടയം നഗരസഭ കോടിമതയിലെ എ ബി സി സെന്റർ ഉടൻ തുറക്കും. പട്ടിപിടിത്തക്കാർക്ക് പ്രത്യേക പരിശീലനം നൽകും. ഒരു നായയെ വന്ധീകരിക്കുന്നതിന് 1500 രൂപയാണ് ചെലവ്. 2100 രൂപ നൽകിയാൽ ഏജൻസികൾ വഴി പദ്ധതി നടപ്പാക്കാൻ കഴിയും. നായ്ക്കൾക്ക് വന്ധ്യംകരണവും വാക്സിനേഷനും ഒന്നിച്ച് നൽകിയ ശേഷം കഴുത്തിൽ പ്രത്യേക ടാഗ് ഘടിപ്പിക്കും. മൂന്നു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മാലിന്യം നീക്കം ചെയ്യാത്താണ് നായ്ക്കൾ വർദ്ധിക്കൻ കാരണമെന്നതിനാൽ ഓണം കഴിഞ്ഞാൽ ഉടൻ മാലിന്യ സംസ്കരണം ശക്തമാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |